ബെംഗളൂരു: സംസ്‌ഥാനത്ത് ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. സുധാകർ അറിയിച്ചു. ഇവരിൽ 62 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലെ സജീവരോഗികളുടെ എണ്ണം 1,564 ആണ്.
ഏകദേശം രണ്ടോ മൂന്നോ ആഴ്‌ചകൾ നീളുന്ന ചികിൽസ ഇതിന് ആവശ്യമാണ്, പൂർണമായ സുഖം പ്രാപിക്കാൻ അഞ്ച് മുതൽ ആറ് ആഴ്‌ച വരെ എടുക്കും. ബ്ളാക്ക് ഫംഗസ് അണുബാധ മൂലം ഇതുവരെ സംസ്‌ഥാനത്ത് 111 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ബ്ളാക്ക് ഫംഗസ് ചികിൽസിക്കാൻ ആവശ്യമായ മരുന്നുകൾ സംസ്‌ഥാനത്തുണ്ട്. ആംഫോട്ടെറിസിൻ-ബി മരുന്നിന്റെ 9,750 വയലുകൾ കേന്ദ്രം സംസ്‌ഥാനത്തിന് അനുവദിച്ചിട്ടുണ്ട്, ഇതിൽ 8,860 എണ്ണം വെള്ളിയാഴ്‌ച ലഭിച്ചു. ഇതുവരെ 18,650 വയലുകളാണ് കേന്ദ്രം അനുവദിച്ചത്. 8,860 വയലുകൾ സർക്കാർ ആശുപത്രികൾക്കും 9,740 കുപ്പികൾ സ്വകാര്യ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്’ ആരോഗ്യമന്ത്രി അറിയിച്ചു.
Read Also: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും