തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് പെൺമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ട് വീട് പൊളിച്ചു. പുറമ്പോക്കിൽ ഇവർ താമസിച്ചിരുന്ന ഷെഡ് അയൽക്കാരാണ് പൊളിച്ചു മാറ്റിയത്. നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടൽ മാറും മുൻപാണ് കഴക്കൂട്ടത്ത് നിന്നും മറ്റൊരു ഒഴിപ്പിക്കൽ വാർത്ത പുറത്ത് വരുന്നത്.
കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ളോക്കിലായിരുന്നു ടാർപോളിൻ ഷീറ്റ് കെട്ടി സുറുമിയും മൂന്ന് പെൺമക്കളും താമസിച്ചിരുന്നത്. വിൽക്കാനിട്ടിരിക്കുന്ന സമീപത്തെ സ്‌ഥലത്തിന് വഴിയൊരുക്കാനാണ് ഇവരെ കുടിയൊഴിപ്പിച്ചതെന്നാണ് ആക്ഷേപം.
ഡിസംബർ 17നാണ് സംഭവം. 11, 9, 7 വയസുകളുള്ള പെൺമക്കൾക്കൊപ്പം 6 വർഷമായി പുറമ്പോക്ക് ഭൂമിയിലെ ഷെഡിലാണ് സുറുമി താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ വാടക കൊടുക്കാനാകാത്തതിനെ തുടർന്ന് രണ്ടാഴ്‌ച മുൻപ് ഇവിടേക്ക് തന്നെ തിരിച്ചെത്തി.
ഡിസംബർ 17ന് സഹോദരങ്ങള്‍ ഉൾപ്പെടെ നാലുപേർ അടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി ഇവരെ ഇറക്കി വിടുകയും ഷെഡ് പൂർണമായി നശിപ്പിക്കുകയും ചെയ്‌തു. പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് സുറുമി പറഞ്ഞു.
Also Read: പരാതിക്കാരിക്ക് നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ അവകാശമില്ലെന്ന് രേഖകള്‍ പുറത്ത്