ജെഎന്‍യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി 

By Syndicated , Malabar News
Jnu violence_Malabar news
Ajwa Travels

ന്യൂഡെല്‍ഹി:  ഡെല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ ആക്രമണത്തില്‍ പൊലീസിന് ക്ളീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സമിതി. ആക്രമണത്തിന്  പോലീസ്  ഒത്താശ ചെയ്‌തെന്ന  ആക്ഷേപത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കഴിഞ്ഞ ജനുവരി 5നാണ്  മാസ്‌ക് ധരിച്ചെത്തിയ 100ഓളം അക്രമകാരികള്‍ ജെഎന്‍യു സര്‍വകലാശാലയുടെ  ഉള്ളിലെത്തി വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ചത്.  നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍  പരിക്കേറ്റിരുന്നു.

ജെഎന്‍യുവിലെ കലാപകാരികളെ  തടഞ്ഞില്ലെന്ന്  മാത്രമല്ല അക്രമകാരികളെ സഹായിക്കുന്ന നിലപാടാണ്  പോലീസ് സ്വീകരിച്ചതെന്ന്  വിദ്യാര്‍ഥികളും അധ്യാപകരും ആരോപിച്ചിരുന്നു. സര്‍വകലാശാലയുടെ അനുവാദം ഇല്ലാത്തതിനാലാണ് അകത്തു കയറാഞ്ഞത് എന്നായിരുന്നു പോലീസിന്റെ മറുപടി.

എന്നാല്‍ ജെഎന്‍യുവില്‍ ആക്രമം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ്  ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയുടെ  ലൈബ്രറിയില്‍  അനുവാദമില്ലാതെ കയറി കയറി വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ചിരുന്നു. ജെഎന്‍യുവില്‍ അക്രമം നടന്ന ദിവസം ഡിസിപി ആര്യ കാമ്പസില്‍ എത്തിയിരുന്നു എന്നാല്‍ പ്രത്യേകിച്ച്‌ അനിഷ്‌ട സംഭവങ്ങള്‍ ഒന്നും ശ്രദ്ധയില്‍പെട്ടില്ല.

പിന്നീട്‌ ജെഎന്‍യു വൈസ്‌ ചാന്‍സിലറില്‍ നിന്നും വാട്‌സാപ്പ്‌ സന്ദേശം ലഭിച്ചെന്നുമായിരുന്നു ‌പോലീസിന്റെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി 27 പൊലീസുകാരെ ചോദ്യം ചെയ്‌തതില്‍ നിന്നും ഒരേ ഉത്തരമാണ്‌ ലഭിച്ചതെന്ന്‌ അന്വേഷണ സമിതി അറിയിച്ചു. ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ ഷാലിനി സിംഗിന്റെ നേതൃത്തില്‍ രൂപികരിച്ച സമിതിയാണ് ജെഎന്‍യു ആക്രമണത്തിലെ  പൊലീസ് വീഴ്‌ച  അന്വേഷിച്ചത്.

Read also: ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE