കൈവിട്ട കളി; വീണ്ടും സംശയ നിഴലിലായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍

By Staff Reporter, Malabar News
sports image_malabar news
Sunil Narine
Ajwa Travels

അബുദാബി: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരം സുനില്‍ നരെയ്‌ന് തിരിച്ചടി. പഞ്ചാബിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട് പോയ കളിയുടെ ഗതി കൊല്‍ക്കത്തക്ക് അനുകൂലമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച നരെയ്‌ന്റെ ബൗളിങ് ആക്ഷനാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത ഇന്നലെ രണ്ട് റണ്‍സിന്റെ ആവേശ വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇതേ മല്‍സരത്തിനിടെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

മാത്രവുമല്ല ഒരിക്കല്‍ കൂടി താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ വിലക്ക് ലഭിക്കുകയും ചെയ്യും. ബിസിസിഐയുടെ പരിശോധനാ സമിതിയുടെ അനുമതി ലഭിച്ച ശേഷമേ പിന്നീട് നരെയ്‌ന് പന്തെറിയാനാകൂ.

Read Also: രൂപം മാറി വാട്‌സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍

ഇതാദ്യമായല്ല ബൗളിങ് ആക്ഷന്റെ പേരില്‍ നരെയ്ന്‍ നടപടികള്‍ നേരിടുന്നത്. 2014ല്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്കിടെ രണ്ടു തവണയാണ് താരം സംശയ നിഴലിലായത്. കൂടാതെ ഇതിന്റെ ഫലമായി നരേയ്‌ന് 2015ലെ ലോകകപ്പും നഷ്‌ടമായിരുന്നു. 2018ല്‍ പാകിസ്‌ഥാന്‍ സൂപ്പര്‍ ലീഗിനിടേയും ബൗളിങ് ആക്ഷന്‍ നരേയ്‌നെ കുരുക്കിയിരുന്നു.

ഏതായലും ഒരിക്കല്‍ കൂടി ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്‌ത് താരം വിലക്ക് നേരിട്ടാല്‍ കൊല്‍ക്കത്തക്ക് അത് തലവേദന സൃഷ്‌ടിക്കും. പഞ്ചാബിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നരെയ്ന്‍ വീഴ്‍ത്തിയിരുന്നു.

Read Also: സംസ്‌ഥാനത്ത് ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE