ലോകായുക്‌ത വിവാദം നിയമസഭയിലും; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

By Staff Reporter, Malabar News
assembly meetting
Representational Image
Ajwa Travels

തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുന്നതാണ് ശരിയായ നടപടിയെന്നും സ്‌പീക്കർ പ്രതികരിച്ചു.

വിഷയം അടിയന്തിര പ്രമേയമായി ഉന്നയിക്കുന്നത് ഉചിതമല്ല. ഇത് കോടതിയുടെ പരിഗണനയിൽ ആണെന്നും സ്‌പീക്കർ അറിയിച്ചു. നിയമ മന്ത്രിപി രാജീവാണ് നോട്ടീസിൽ മറുപടി നൽകിയത്. ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് മറുപടി പറഞ്ഞു. പ്രശ്‍നം ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഭയമില്ല. ലോകായുക്‌തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ല.

ലോകായുക്‌ത നിയമത്തിലെ വിചിത്ര വകുപ്പായിരുന്നു 14ആം വകുപ്പ്. അത് കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമായിരുന്നു ഇതെന്നും ലോകായുക്‌ത നിയമ ഭേദഗതിയെ മന്ത്രി ന്യായീകരിച്ചു. അഴിമതിക്കെതിരെ എന്നും ഇടത് സർക്കാർ ശക്‌തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. ഞങ്ങൾക്ക് ഒപ്പം നിന്നാൽ അഴിമതിക്ക് കുട പിടിക്കാം എന്ന സന്ദേശമാണ് ലോകായുക്‌ത ഓർഡിനൻസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് എതിരായ കേസുകൾ ലോകായുക്‌തയിൽ ഉള്ളതിന്റെ ഭയം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രെയ്‌നിലേക്ക് പുറപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE