തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുന്നതാണ് ശരിയായ നടപടിയെന്നും സ്‌പീക്കർ പ്രതികരിച്ചു.
വിഷയം അടിയന്തിര പ്രമേയമായി ഉന്നയിക്കുന്നത് ഉചിതമല്ല. ഇത് കോടതിയുടെ പരിഗണനയിൽ ആണെന്നും സ്‌പീക്കർ അറിയിച്ചു. നിയമ മന്ത്രിപി രാജീവാണ് നോട്ടീസിൽ മറുപടി നൽകിയത്. ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് മറുപടി പറഞ്ഞു. പ്രശ്‍നം ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഭയമില്ല. ലോകായുക്‌തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ല.
ലോകായുക്‌ത നിയമത്തിലെ വിചിത്ര വകുപ്പായിരുന്നു 14ആം വകുപ്പ്. അത് കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമായിരുന്നു ഇതെന്നും ലോകായുക്‌ത നിയമ ഭേദഗതിയെ മന്ത്രി ന്യായീകരിച്ചു. അഴിമതിക്കെതിരെ എന്നും ഇടത് സർക്കാർ ശക്‌തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. ഞങ്ങൾക്ക് ഒപ്പം നിന്നാൽ അഴിമതിക്ക് കുട പിടിക്കാം എന്ന സന്ദേശമാണ് ലോകായുക്‌ത ഓർഡിനൻസ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് എതിരായ കേസുകൾ ലോകായുക്‌തയിൽ ഉള്ളതിന്റെ ഭയം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രെയ്‌നിലേക്ക് പുറപ്പെട്ടു