ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായി കണ്ടെത്തി. ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാൽ പക്ഷികളും നായ്‌ക്കളും മൃതദേഹ അവശിഷ്‌ടങ്ങള്‍ വലിച്ച് പുറത്തിടുന്നത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
“കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങളായി ഇവിടെ മൃതദേഹങ്ങള്‍ അടക്കുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹ അവശിഷ്‌ടങ്ങള്‍ പുറത്തു വന്നിരിക്കുന്നു”- സമീപവാസി പറയുന്നു
കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തോളം മൃതദേഹങ്ങൾ ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്‌ഥാനങ്ങളിലെ ഗംഗാ തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പണില്ലാത്തതിനാല്‍ ഗ്രാമീണര്‍ ഗംഗയിൽ എറിയുകയായിരുന്നു എന്നാണ് പുറത്തു വന്ന റിപ്പോർട്.
സംഭവത്തില്‍ ഗംഗാ തീരത്തെ ഗ്രാമങ്ങള്‍ നിരീക്ഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും കോവിഡ് അവലോകന യോഗത്തിൽ ജലവിഭവ മന്ത്രാലയം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: ടൗട്ടെ ചുഴലിക്കാറ്റ്; ഇന്ന് ഗുജറാത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം