തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നത് ഞെട്ടിക്കുന്ന വിവരമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ബന്ധു നിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ലോകായുക്‌ത വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്‌ത സിപിഐഎം നിലപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താൽപര്യമാണെന്ന് ഇപ്പോള്‍ വ്യക്‌തമായി.
കേരളത്തില്‍ സമീപകാലത്ത് നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നത് താന്‍ തുടരെത്തുടരെ പറഞ്ഞതാണ്. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്‌ട്യമാണ് മുഖ്യമന്ത്രിക്ക്. ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Read also: മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി