കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നോക്കുകൂലിക്കെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുക ആയിരുന്നു ഹൈക്കോടതി.
ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ അത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്‌ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമർശിച്ചു. നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പോലീസ് സംരക്ഷണ ഹരജികള്‍ സംസ്‌ഥാനത്ത് കൂടി വരികയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Read Also: പൂർണ സഹകരണത്തിന് തയ്യാർ; ചൈന ഉറപ്പ് നൽകിയെന്ന് താലിബാൻ