ലുസാക: യേശു ക്രിസ്‌തുവിനെ പോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താൻ സാഹസം കാട്ടിയ യുവ പാസ്‌റ്റർക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം. 22കാരനായ ജെയിംസ് സക്കാറയാണ് മരിച്ചത്.
വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു പാസ്‌റ്ററുടെ സാഹസം. സഹായികളായ മൂന്ന് പേരോട് തന്നെ കൈകാലുകൾ ബന്ധിച്ച് ശവക്കുഴിയിലേക്ക് ഇറക്കി മണ്ണിട്ട് മൂടാനായിരുന്നു പാസ്‌റ്ററുടെ നിർദ്ദേശം. ക്രിസ്‌തു ദേവനെ പോലെ താനും മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും എന്ന് ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് പാസ്‌റ്റർ പ്രഖ്യാപിച്ചു.
എന്നാൽ, മൂന്നാം ദിവസം കുഴിമാന്തിയപ്പോൾ പാസ്‌റ്ററെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്‌റ്ററെ സഹായിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. രണ്ടുപേർ ഒളിവിലാണ്. സിയോൺ ചർച്ചിലായിരുന്നു ജെയിംസ് പാസ്‌റ്ററായി ജോലി ചെയ്‌തിരുന്നത്.
Also Read: സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു