കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ പൈതൃകം നശിപ്പിക്കാനും, ജനങ്ങളെ ഉപദ്രവിക്കാനും ബിജെപിക്ക് അധികാരമില്ലെന്ന് പ്രിയങ്ക പറഞ്ഞു. പ്രതിഷേധക്കാർക്ക് എതിരായ പോലീസ് നടപടിയെ തുടർന്നാണ് പ്രിയങ്കയുടെ വിമർശനം.
ലക്ഷദ്വീപ് ദേശീയ സ്വത്താണ്. അത് സംരക്ഷിക്കപ്പെടണം. അതിനെ ബഹുമാനിക്കാൻ ബിജെപി സർക്കാരിന് കഴിയാത്തതെന്തെന്ന് പ്രിയങ്ക ചോദിച്ചു. ബിജെപി സർക്കാർ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ വിലക്കുകൾ അടിച്ചേൽപ്പിക്കുന്നു എന്നും അവർ കുറ്റപ്പെടുത്തി.
അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരായി സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടതിനെ തുടർന്ന് കൽപേനിയിൽ രണ്ട് പേരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ നാളെ രാവിലെ സ്‌റ്റേഷനിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഗത്തിയിൽ കസ്‌റ്റഡിയിൽ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. ഇവർക്കും നാളെ സ്‌റ്റേഷനിൽ എത്താൻ നിർദേശമുണ്ട്.
Read also: കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി