എറണാകുളം: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്. തുടർന്ന് പരിശോധനയിൽ കംപ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി എന്നിവ പോലീസ് പിടിച്ചെടുത്തു. ചേരാനെല്ലൂരിൽ പ്രവർത്തിക്കുന്ന ഇൻക്ഫെക്‌ടഡ് ടാറ്റൂ എന്ന സ്‌ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സ്‌ഥാപനത്തിൽ പോലീസ് പരിശോധന ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി യുവതികൾ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സ്‌ഥാപന ഉടമയും ടാറ്റൂ ആർട്ടിസ്‌റ്റുമായ സുജീഷ് ഒളിവിൽ പോയതായാണ് വിവരം. ഇയാൾ ബെംഗളുരുവിലേക്ക് കടന്നതായാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
സുജീഷിനെതിരായ പരാതികൾ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് യുവതികൾ നൽകിയത്. കൂടാതെ കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കൃത്യമായ ലൈസൻസും മറ്റും ഇല്ലാത്തതിനെ തുടർന്ന് ടാറ്റൂ സ്‌റ്റുഡിയോ ഇതിനോടകം തന്നെ പോലീസ് അടപ്പിച്ചിരുന്നു.
Read also: യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്