ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കാർഷിക ബില്ലുകൾക്കെതിരെ രണ്ടാഴ്‌ചയിൽ അധികമായി കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം.
അന്നദാതാക്കൾ 16 ദിവസത്തോളമായി തെരുവിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോൾ സെൻട്രൽ വിസ്‌തയെന്ന പേരിൽ നിങ്ങൾക്കായി കൊട്ടാരം പണിയുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതല്ല. മറിച്ച് പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമായുള്ള മാർഗമാണ്’- കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.
मोदी जी,
इतिहास में यह भी दर्ज होगा कि जब अन्नदाता सड़कों पर 16 दिन से हक़ों की लड़ाई लड़ रहे थे तब आप सेंट्रल विस्टा के नाम पर अपने लिए महल खड़ा कर रहे थे !
लोकतंत्र में सत्ता, सनक पूरी करने का नहीं, जनसेवा और लोक कल्याण का माध्यम होती है।#Farmers #किसान_आंदोलन pic.twitter.com/rMSrsJqqE5
— Randeep Singh Surjewala (@rssurjewala) December 10, 2020
പാര്‍ലമെന്റ് ഹൗസ് എസ്‌റ്റേറ്റിലെ 108ആം പ്‌ളോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം പണിയുന്നത്. 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,500 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയുള്ള പുതിയ മന്ദിരത്തിന്റെ ശിലാസ്‌ഥാപനം ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
കോവിഡ് പ്രതിസന്ധിക്കൊപ്പം സാമ്പത്തിക മാന്ദ്യവും രാജ്യത്തെ ബാധിച്ച സാഹചര്യത്തിൽ വൻ തുക മുടക്കി പുതിയ മന്ദിരം പണിതുയർത്തുന്നതിൽ പ്രതിപക്ഷത്ത് നിന്ന് രൂക്ഷ വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയരുന്നത്.
Also Read: പവാർ പുതിയ യുപിഎ അധ്യക്ഷൻ