‘പീഡനം പീഡനം തന്നെ, ഭർത്താവാണെങ്കിൽ പോലും’; കർണാടക ഹൈക്കോടതി

By News Desk, Malabar News
Karnataka High Court
Ajwa Travels

ബെംഗളൂരു: വിവാഹം ചെയ്‌തു എന്നതിന്റെ പേരിൽ പുരുഷന് സ്‌ത്രീക്ക് മേൽ പ്രത്യേക അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്‌തമാക്കി കർണാടക ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന കേസിൽ വിധി പറയവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ പ്രതിയായ ഭർത്താവിനെതിരെ ചുമത്തിയ ബലാൽസംഗ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.

‘വിവാഹത്തിലൂടെ ഏതെങ്കിലും പ്രത്യേക പുരുഷപദവിയോ വന്യമായ പെരുമാറ്റങ്ങള്‍ക്കുള്ള ലൈസന്‍സോ നല്‍കുന്നില്ല, നല്‍കാന്‍ കഴിയില്ല, അത് നല്‍കരുത്’; ഹൈക്കോടതി പറഞ്ഞു. നിലവില്‍, ഇന്ത്യന്‍ പീനല്‍ കോഡ് വിവാഹ പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഐപിസി സെക്ഷന്‍ 37 അനുസരിച്ച് ബലാൽസംഗ കുറ്റത്തിന് ഭര്‍ത്താക്കൻമാരെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഇത്. ഈ വകുപ്പിന്റെ വിചാരണയിലാണ് ഹൈക്കോടതി വിധിയുണ്ടായത്.

‘ഒരു മനുഷ്യൻ മനുഷ്യനാണെങ്കിൽ പീഡനം പീഡനം തന്നെ’യെന്നും കർണാടക ഹൈക്കോടതി ജസ്‌റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് പറഞ്ഞു. ഇവിടെ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഉത്തരവെന്നും വൈവാഹിക ബലാൽസംഗം കുറ്റമായി അംഗീകരിക്കണമോ എന്നതിനെക്കുറിച്ചല്ലെന്നും കോടതി വ്യക്‌തമാക്കി.

പരാമര്‍ശിക്കപ്പെട്ട കേസില്‍ ബലാൽസംഗ കുറ്റങ്ങള്‍ നീക്കം ചെയ്യുന്നത് ഹരജിക്കാരന് പ്രത്യേക പരിഗണന നല്‍കുന്നതിനു തുല്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അത് പരാതിക്കാരിയായ ഭാര്യയോടു കടുത്ത അനീതിയാണ് കാണിക്കുന്നത്. ഇതനുസരിച്ച് ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ ചുമത്തിയ ബലാൽസംഗ കുറ്റങ്ങള്‍ ഹൈക്കോടതി ശരിവച്ചു.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE