മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ 29 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. നിലവില്‍ ബക്കുള ജയിലിലാണ് റിയ. താന്‍ ലഹരി ഇടപാടിന്റെ ഭാഗമല്ലെന്നും സുശാന്തിന് വേണ്ടി കുറഞ്ഞ ആളവില്‍ മാത്രമാണ് ലഹരി മരുന്ന് കൈമാറ്റം നടത്തിയിട്ടുള്ളു എന്നും ജാമ്യാപേക്ഷയില്‍ റിയ പറയുന്നു. ജീവനക്കാരെ ഉപയോഗിച്ച് സുശാന്ത് ലഹരി വസ്‌തുക്കൾ വാങ്ങിപ്പിച്ചിരുന്നു. തന്നെയും സഹോദരനെയും അടക്കം സുശാന്ത് ഉപയോഗിച്ചു. നടന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ലഹരി ഉപയോഗിച്ചതിന് പ്രതി ആകുമായിരുന്നു എന്നും ജാമ്യാപേക്ഷയില്‍ റിയ ആരോപിച്ചു.
Read also: ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍