ഏറാമല: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വടകര ഏറാമലയിൽ സിപിഎം-ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎംപിയുടെ വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്‌ഥാനാർഥിയെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഏറാമല തുരുത്തി മുക്കിലാണ് സംഭവം നടന്നത്.
ഏറാമല പഞ്ചായത്തിൽ 7 വാർഡുകളിൽ ഇടതുപക്ഷമാണ് മുന്നിട്ട് നിൽക്കുന്നത്. തൊട്ട് പിന്നിലായി യുഡിഎഫുമുണ്ട്. ഇവിടെ സ്വതന്ത്ര സ്‌ഥാനാർഥികൾ ആറ് സീറ്റുകൾ നേടിയത് എൽഡിഎഫിന് തിരിച്ചടിയാണ്. ആകെ 19 സീറ്റുകളാണ് പഞ്ചായത്തിൽ ഉള്ളത്.
Read Also: ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന