കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്‌ച രാവിലെ 9.30ന് കാരന്തൂർ മർകസിൽ ആരംഭിക്കും.
വിവിധ ഘടകങ്ങളിൽ പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജില്ലാ മുശാവറ അംഗങ്ങളും മേഖലാ ഭാരവാഹികളും ഉൾക്കൊള്ളുന്ന 817 പ്രതിനിധികളുടെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേരുന്ന പണ്ഡിത സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതം പറയും.
സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ചെറുശോല അബ്‌ദുൽ ജലീൽ സഖാഫി എന്നിവർ യഥാക്രമം തസവ്വുഫ്, പ്രസ്‌ഥാനം, കർമശാസ്‌ത്രം എന്നീ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സമാപനസന്ദേശം നൽകും.
കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ച് വിശകലനം ചെയ്യുന്ന സംഗമത്തിൽ വരുന്ന 10 വർഷത്തെ സമസ്‌തയുടെ വിഷന് രൂപം നൽകും. സമസ്‌തയുടെ നേതൃത്വത്തിൽ സുന്നി പ്രസ്‌ഥാന കുടുംബം വരുന്ന മൂന്നു വർഷം നടപ്പാക്കുന്ന പ്രവർത്തന പദ്ധതികളുടെ കരടും രൂപപ്പെടുത്തും. അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മറ്റികളുടെ തിരഞ്ഞെടുപ്പും സംഗമത്തിൽ നടക്കും.
Most Read: ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ