തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുമ്പോഴും സംസ്‌ഥാനത്ത് ഉടൻ സ്‌കൂളുകൾ അടക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടാതെ ഇത് സംബന്ധിച്ച തീരുമാനം അടുത്ത കോവിഡ് അവലോകന യോഗത്തിലേക്ക് മാറ്റുകയും ചെയ്‌തു.
കൂടാതെ രാത്രികാല, വാരാന്ത്യ കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളും ഉടൻ ഉണ്ടാകില്ല. എന്നാൽ പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം പരമാവധി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ സംസ്‌ഥാനത്തെ ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമൈക്രോൺ വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്തെ വിവാഹ-മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അടച്ചിട്ട മുറികളിൽ പരമാവധി 75 പേർക്കും, തുറസായ സ്‌ഥലങ്ങളിൽ പരമാവധി 150 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്.
Read also: മുംബൈയിലെ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല