ഐസിയു പീഡനക്കേസ്; അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്‌ഥലം മാറ്റം

സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്.

By Trainee Reporter, Malabar News
Kozhikode Medical College
Ajwa Travels

കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം അനിതയെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിടുതൽ ചെയ്‌ത്‌ പ്രിൻസിപ്പൽ ഡോ. എൻ അശോകൻ ഉത്തരവിട്ടു.

അനിതയെ സ്‌ഥലം മാറ്റിയ ഉത്തരവ് ഈ മാസം 28ന് ഡിഎംഇയിൽ നിന്ന് ഇറങ്ങിയെങ്കിലും ഇന്നലെയാണ് പ്രിൻസിപ്പൽ ഓഫീസിൽ എത്തിയത്. വകുപ്പുതല നടപടിയുടെ ഭാഗമായി ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ ജില്ല വിട്ടു സ്‌ഥലം മാറ്റാനും ശുപാർശയുണ്ട്. ഗസറ്റഡ് ഓഫീസർ തസ്‌തികയിൽ ആയതിനാൽ രണ്ടുപേരുടെയും സ്‌ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് ഇറങ്ങുക.

അതിജീവിതയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയ അഞ്ചു ജീവനക്കാരെ കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലേക്ക് കഴിഞ്ഞ ദിവസം സ്‌ഥലം മാറ്റിയിരുന്നു. അനിതയുടെ നിരുത്തരവാദപരമായ സമീപനവും ഏകോപനം ഇല്ലായ്‌മയുമാണ് മൊഴിമാറ്റാനായി അതിജീവിതയെ ഭീഷണിപ്പെടുത്താൻ കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്. ഇത് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ നടപടി സ്വീകരിച്ചത്.

അഞ്ചുപേരെ സ്‌ഥലം മാറ്റിയതിൽ പ്രതികാര നടപടിയുമായി ഭരണ കക്ഷി സർവീസ് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് അനിതയെ സ്‌ഥലം മാറ്റിയതെന്നാണ് ആരോപണം. അതേസമയം, നഴ്‌സിങ് ഓഫീസറെ നിയമ വിരുദ്ധമായി സ്‌ഥലം മാറ്റിയതിനെതിരെ മെഡിക്കൽ കോളേജിലും വേണ്ടിവന്നാൽ ഡിഎംഇ ഓഫീസിനു മുന്നിലും സമരം തുടങ്ങുമെന്ന് അതിജീവിത അറിയിച്ചു.

Most Read| കണ്ണൂർ വിസി ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE