കണ്ണൂർ വിസി ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി

വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

By Trainee Reporter, Malabar News
gopinath-raveendran
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ
Ajwa Travels

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി. വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ്‌ രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹരജിയിലാണ് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ്‌ ജെബി പർദിവാലയും ഉൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞത്.

പുനർനിയമനം ശരിവെച്ച കേരള ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി അറിയിച്ചു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നാല് വിഷയങ്ങളാണ് ഹരജിയിൽ പരിഗണിച്ചതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മൂന്ന് വിഷയങ്ങളിൽ കോടതി സർക്കാരിനൊപ്പം നിന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും കോടതി നിരീക്ഷിച്ചു. നിയമനത്തിൽ ബാഹ്യയിടപെടൽ പാടില്ലെന്നും കോടതി പറഞ്ഞു. കണ്ണൂർ സർവകലാശാലയുടെ നിയമപ്രകാരം 60 വയസ് കഴിഞ്ഞവരെ നിയമിക്കാൻ കഴിയില്ല. ഇത് പുനർനിയമനത്തിന് ബാധകമല്ലെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ വേണുഗോപാൽ വാദിച്ചത്.

രണ്ടു തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നത് മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർ നിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ്‌ രവീന്ദ്രന് വേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു. ഹരജിക്കാർക്ക് വേണ്ടി ദാമ ശേഷാദ്രി നായിഡു, അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.

വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്‌ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു. പുനർ നിയമനത്തെ ചാൻസലർ ആയ കൂടിയായ ഗവർണർ സുപ്രീം കോടതിയിൽ ശക്‌തമായി എതിർക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്‌ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിച്ചിരുന്നു.

Most Read| മുഴുവൻ പലസ്‌തീൻകാരേയും മോചിപ്പിച്ചാൽ ഇസ്രയേൽ സൈനികരെ വിട്ടയക്കാം; ഹമാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE