തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്‌ഥാനത്തെ സിറോ സർവേ പൂർത്തിയാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളടക്കം ഉള്ളവരിൽ എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ് എന്നതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ സർവേ നടക്കുന്നത്.
സിറോ സർവേയിലൂടെ കോവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസിലാകുമെന്നും ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്‌ചയിച്ച് കൃത്യതയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം തന്നെ സംസ്‌ഥാനത്ത് നിലവിൽ ഉയരുന്ന ഇളവുകൾ സംബന്ധിച്ച ആവശ്യങ്ങൾ അടുത്ത കോവിഡ് അവലോകന യോഗത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്‌ചയാണ് അടുത്ത കോവിഡ് അവലോകന യോഗം ചേരുന്നത്. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ആളുകളുടെ എണ്ണം 80 ശതമാനം കടന്നു. സംസ്‌ഥാനത്തെ വാക്‌സിനേഷനിൽ ഉണ്ടായ പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു