സംസ്‌ഥാനത്ത് ഈ മാസം അവസാനം സിറോ സർവേ പൂർത്തിയാകും; മുഖ്യമന്ത്രി

By Team Member, Malabar News
Covid Related News Kerala
Ajwa Travels

തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്‌ഥാനത്തെ സിറോ സർവേ പൂർത്തിയാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളടക്കം ഉള്ളവരിൽ എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ് എന്നതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ സർവേ നടക്കുന്നത്.

സിറോ സർവേയിലൂടെ കോവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസിലാകുമെന്നും ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്‌ചയിച്ച് കൃത്യതയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം തന്നെ സംസ്‌ഥാനത്ത് നിലവിൽ ഉയരുന്ന ഇളവുകൾ സംബന്ധിച്ച ആവശ്യങ്ങൾ അടുത്ത കോവിഡ് അവലോകന യോഗത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്‌ചയാണ്‌ അടുത്ത കോവിഡ് അവലോകന യോഗം ചേരുന്നത്. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ആളുകളുടെ എണ്ണം 80 ശതമാനം കടന്നു. സംസ്‌ഥാനത്തെ വാക്‌സിനേഷനിൽ ഉണ്ടായ പുരോഗതിയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read also: ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE