ന്യൂ ഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനത്തിന്റെ ആദ്യത്തെ വനിതാ പൈലറ്റ് ആവാന്‍ ഉത്തര്‍പ്രദേശിലെ വരാണസി സ്വദേശിനി ശിവാംഗി സിംഗ്. ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുകളുടെ രണ്ടാം ബാച്ചിലെ അംഗമാണ്. 2017ലാണ് ഫ്ളൈറ്റ് ലെഫ്റ്റനന്‍ഡ് ശിവാംഗി സിംഗ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.
വരാണസിയില്‍ സ്‌കൂള്‍ പഠനത്തിന് ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. എന്‍സിസിയില്‍ 7 യുപി എയര്‍ സ്‌ക്വാഡ്രണ്‍ന്റെ ഭാഗമായിരുന്നു ശിവാംഗി. 2016ല്‍ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ എയർഫോഴ്‌സിന്റെ ഏറ്റവും പഴയ വിമാനമായ മിഗ് 21ല്‍ നിന്നാണ് റഫാല്‍ പോലുള്ള പുതിയ വിമാനങ്ങളിലേക്ക് ശിവാംഗി മാറിയിരിക്കുന്നത്.
ജൂലൈയിലാണ് ഫ്രാന്‍സില്‍ നിന്നും 5 റഫാല്‍ യുദ്ധ വിമാനങ്ങള്‍ അംബാലയിലെ ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രണിൽ എത്തിയത്. ആകാശത്ത് നിന്ന് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള യുദ്ധ വിമാനങ്ങള്‍ ആണ് ഇവ.
Read also: ഡല്‍ഹി കലാപത്തില്‍ ആനിരാജക്കും പങ്കെന്ന് കുറ്റപത്രം