ന്യൂഡെൽഹി: പോലീസ് എൻകൗണ്ടറിൽ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പട്യാല കോടതിയിൽ ഇയാൾ ഹരജി സമർപ്പിച്ചു.
പഞ്ചാബ് പോലീസിനൊപ്പം തന്നെ അയക്കരുതെന്നും വ്യാജ ഏറ്റുമുട്ടലിൽ അവർ വധിക്കുമെന്നും ആണ് ഹരജിയിൽ പറയുന്നത്. തനിക്കെതിരെയുള്ള അന്വേഷണം തിഹാർ ജയിലിൽ തന്നെ നടത്താമെന്നും തന്റെ ശാരീരിക കസ്‌റ്റഡി അനുവദിക്കരുതെന്നും ബിഷ്‌ണോയി അപേക്ഷിച്ചു. എന്നാൽ ഇയാളുടെ ഹരജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.
നിലവിൽ ലോറൻസ് ബിഷ്‌ണോയ്, മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് അല്ലെങ്കിൽ ജാമ്യം അനുവദിക്കുന്നതിന് വളരെ കഠിനമായ വ്യവസ്‌ഥകളുള്ള MCOCA പ്രകാരമുള്ള ഒരു സംഘടിത കുറ്റകൃത്യ കേസിൽ ഡെൽഹിയിലെ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയാണ് സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്‌വാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം.
കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസ്‌വാലയുടെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. 28കാരനായ മൂസ്‌വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടു.
He had pleaded that prior info be given to Court about production warrant of Punjab Police/any other Police against him ¬ give his custody to any other Police. Also pleads that any Police may investigate case pending against him at Tihar Jail without obtaining physical custody
— ANI (@ANI) May 30, 2022
Most Read: ‘അമർ’; വിക്രമിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്