റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

By Desk Reporter, Malabar News
Uttarakhand-CM-Tirath-Singh-Rawat
Ajwa Travels

ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്‌ത്രീകൾക്ക് എതിരെ നടത്തിയ പ്രസ്‌താവന വിവാദമായതിന് ശേഷവും നിലപാടിൽ മാറ്റമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. റിപ്പ്ഡ് ജീൻസ് ധരിക്കുന്ന സ്‌ത്രീകൾ അവരുടെ കുട്ടികൾക്കും സമൂഹത്തിനും എന്ത് സന്ദേശമാണ് നൽകുന്നത് എന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ പ്രസ്‌താവനയിൽ വ്യക്‌തത തേടിയ മാദ്ധ്യമ പ്രവർത്തകരോടാണ് താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞത്.

സ്‌ത്രീകൾ ജീൻസ് ധരിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും എന്നാൽ റിപ്പ്ഡ് ജീൻസ് ധരിക്കുന്നതിനെ എതിർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച ഡെറാഡൂണിൽ ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്ക് മൂല്യങ്ങൾ നഷ്‌ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “സ്‌ത്രീകൾ നഗ്‌നമായ കാൽമുട്ടുകൾ കാണിക്കുന്നു, റിപ്പ്ഡ് ജീൻസ് ഇടുന്നു. ഇതൊക്കെയാണ് ഇപ്പോൾ വീട്ടിൽ നിന്ന് നൽകുന്ന മൂല്യങ്ങൾ. വീട്ടിൽ നിന്ന് അല്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് ഇത് വരുന്നത്,”- എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.

“ഇത്തരം ജീൻസുകൾ വാങ്ങാനാണ് സ്‌ത്രീകൾ കടയിൽപ്പോകുന്നത്. അങ്ങനെയുള്ളത് കിട്ടിയില്ലെങ്കില്‍ കത്രിക വച്ച് ജീൻസ് മുറിച്ച് ആ തരത്തിലാക്കും. വിമാനത്തിൽ എന്റെ അടുത്ത സീറ്റിലിരുന്ന സ്‌ത്രീ ബൂട്ട്സും റിപ്പ്ഡ് ജീൻസുമായിരുന്നു ധരിച്ചിരുന്നത്. കയ്യിൽ നിരവധി വളകളുമുണ്ടായിരുന്നു. രണ്ടു കുട്ടികളും ഇവർക്കൊപ്പം യാത്ര ചെയ്‌തിരുന്നു. അവരൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നയാളാണ്. എന്ത് മൂല്യങ്ങളാണ് ഇവർ പകർന്നുനൽകുന്നത്?”- എന്നും റാവത്ത് ചോദിച്ചിരുന്നു.

Also Read:  പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE