കാസർഗോഡ്: കാഞ്ഞങ്ങാട് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അമ്പതോളം പേരെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടവരെയാണ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് വെച്ച് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കോച്ചിൽ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു. ഇന്നലെ വൈകിട്ട് 3.40ഓടെയാണ് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. കൊച്ചിന്റെ ഗ്ളാസ് പൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽവെച്ചാണ് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്.
Most Read| ‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ