ബേസൽ: സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധുവും സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹൊജ്‌മര്‍ക്കിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്‌ത്തിയാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 21-14, 21-12.
വനിതാ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി. സ്‌പെയിനിന്റെ യൈല്ലെ ഹോയാക്‌സിനെ നേരിട്ടുള്ള ഗെയിമുകളിലാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍ 21-8, 21-13. പുരുഷ വിഭാഗം സിംഗിള്‍സില്‍ പി കശ്യപ് ഫ്രാന്‍സിന്റെ എനോഗറ്റ് റോയിയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍ 21-17, 21-9.
പുരുഷ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്കിന്റെ മാഡ്‌സ് ക്രിസ്‌റ്റഫര്‍സണിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ 21-16, 21-17. ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ മലയാളി താരം എച്ച്എസ് പ്രണോയ് സായ് പ്രണീതിനെ മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍ 25-23, 21-16.
Read Also: സിൽവർ ലൈൻ; കോട്ടയത്തും തിരുവനന്തപുരത്തും പ്രതിഷേധം ശക്‌തം