ടി-20: ഇന്ത്യയെ പിടിച്ചുകെട്ടി ശ്രീലങ്ക; 139 റൺസ് വിജയലക്ഷ്യം

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. ആദ്യ രണ്ട് മൽസരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

അതേസമയം മൂന്നാം മൽസരത്തിൽ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നിരുന്നാലും 39 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗസും (33) ഇന്ത്യക്കുവേണ്ടി തിളങ്ങി. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്‌കോറർ.

ആദ്യ ഓവറിൽ തന്നെ ഇന്ത്യയുടെ ഷഫാലി വർമ (5) പുറത്തായി. കൃത്യമായ ലൈനുകളിൽ പന്തെറിഞ്ഞ് ഇന്ത്യയെ പിടിച്ചുകെട്ടിയ ശ്രീലങ്ക തുടക്കത്തിൽ ഫീൽഡിംഗിലും മികച്ചുനിന്നു. രണ്ടാം വിക്കറ്റിൽ സ്‌മൃതിയും സബ്ബിനേനി മേഘ്‌നയും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയെങ്കിലും റൺ നിരക്ക് വളരെ കുറവായിരുന്നു. പിന്നാലെ മന്ദന (22)യും മേഘ്‌നയും (22) പുറത്തായി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹർമൻപ്രീത് കൗർ- ജമീമ റോഡ്രിഗസ് സഖ്യം ഇന്ത്യയെ സാവധാനം മുന്നോട്ടു നയിച്ചെങ്കിലും ശ്രീലങ്കയുടെ തകർപ്പൻ ബൗളിംഗ് കൂറ്റനടികളിൽ നിന്ന് ഇന്ത്യയെ തടഞ്ഞു. അവസാന ഓവറുകളിൽ ചില ബൗണ്ടറി ഷോട്ടുകൾ കണ്ടെത്തിയ സഖ്യം 64 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 18ആം ഓവറിൽ ജമീമ മടങ്ങി. തുടർന്ന് ക്രീസിലെത്തിയ പൂജ വസ്‌ട്രാക്കറാ(13)ണ് ഇന്ത്യയെ 140നരികെ എത്തിച്ചത്.

Most Read: വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഗണേഷ് കുമാർ; ഇടവേള ബാബുവിനെതിരെയും വിമർശനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE