ചെന്നൈ: തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്‌തമായ മുന്നേറ്റം നടത്തുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ ഒറ്റക്ക് കേവല ഭൂരിപക്ഷം കടക്കുകയാണ്.
1996ന് ശേഷം ആദ്യമായി ഒറ്റക്ക് കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ മറികടക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കോയമ്പത്തൂര്‍ സൗത്തില്‍ കമൽഹാസൻ ലീഡ് നില മെച്ചപ്പെടുത്തി.
ഒ പനീര്‍സെല്‍വം അടക്കം ആറ് മന്ത്രിമാർ പിന്നിലാണ്. ഖുശ്ബു, എച്ച് രാജ, അണ്ണാമലൈ അടക്കം ബിജെപി സ്‌ഥാനാർഥികൾ പിന്നിലാണ്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാ ഡിഎംകെയെ ഭരണത്തിൽ നിന്നും പുറത്താക്കുമെന്ന ഡിഎംകെ പ്രഖ്യാപനം ശരിവെക്കുന്നതാണ് നിലവിലെ സ്‌ഥിതി.
Read Also: കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ