താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

എസ്‌പിയെ മാറ്റിനിർത്തി കേസിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, പോലീസിന് ആരെയും തല്ലിക്കൊല്ലാൻ അധികാരം ഇല്ലെന്നും പറഞ്ഞു.

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: താനൂരിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റ് ചെയ്‌ത മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച കേസ് സിബിഐക്ക് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മജിസ്ട്രേറ്റ് അന്വേഷണത്തിന് തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ എൻ ഷംസുദ്ദീന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എസ്‌പിയെ മാറ്റിനിർത്തി കേസിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, പോലീസിന് ആരെയും തല്ലിക്കൊല്ലാൻ അധികാരം ഇല്ലെന്നും പറഞ്ഞു. താമിർ ജിഫ്രിയുടെ മരണത്തിൽ എട്ടു പോലീസ് ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്‌. മജിസ്‌റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സിബിഐയെ ഏൽച്ചുകൊണ്ടുള്ള വിജ്‌ഞാപനം ഉടൻ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

കുറ്റം ചെയ്‌തവരാരും രക്ഷപ്പെടില്ല. പോലീസ് അതിക്രമം തുടർക്കഥയാകുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് എതിരെ കർശന നടപടികൾ ഉണ്ടായി. കുറ്റകൃത്യങ്ങളുടെ പേരിൽ 27 പേരെ സർവീസിൽ നിന്ന് തന്നെ നീക്കി. കൊള്ളരുതായ്‌മ കാണിച്ചവരെ സർവീസിൽ നിന്നടക്കം ഒഴിവാക്കുന്നു. 2016ന് ശേഷം പോലീസ് ക്രൂരതകൾ അത്ര വലുതായി ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| ‘പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകില്ല’; വാർത്തകൾ നിഷേധിച്ചു നിബു ജോൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE