ജംഷഡ്‌പൂർ: കോവിഡ് രണ്ടാം തരംഗം കനത്ത ഭീഷണി സൃഷ്‌ടിച്ചിട്ടും ജൂൺ പാദത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് ടാറ്റ സ്‌റ്റീൽ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 9,768 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി നേടിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിക്ക് 4,648 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. ആ നിലയിൽ നിന്നാണ് ഇത്രയും മികച്ചൊരു നേട്ടത്തിലേക്ക് കമ്പനി എത്തിയിരിക്കുന്നത്.
ജൂൺ പാദത്തിൽ ആകെ വരുമാനം 53,371 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഉരുക്ക് നിർണ കമ്പനികളിൽ ഒന്നായ ടാറ്റ സ്‌റ്റീലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കേവലം 25,474 കോടി മാത്രമായിരുന്നു. ഇതാണ് ഇരട്ടിയിൽ അധികമായി ഒറ്റ വർഷത്തിനിടയിൽ വർധിച്ചത്. ഓഹരി വിപണിയിലും മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. ഓഹരി മൂല്യത്തിൽ ഈ വർഷം 117 ശതമാനത്തോളം വളർച്ചയാണ് ഉണ്ടായത്.
Read Also: ഫസ്‌റ്റ്‌ഷോസ് ഒടിടിയുടെ ‘ക്യൂ ആര്‍ കോഡ്’ പദ്ധതി നിലവിൽ വന്നു