പോലീസ് കൈ തട്ടിയപ്പോഴാണ് തീ ആളിപ്പടർന്നത്; ഒഴിപ്പിക്കലിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച രാജൻ

By Desk Reporter, Malabar News
The FIR was not registered; Relocation of Civil Police Officer
Representational Image
Ajwa Travels

നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‌മഹത്യാശ്രമം നടത്തിയ രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ മാത്രമായിരുന്നു താൻ ശ്രമിച്ചതെന്നും രാജൻ പറഞ്ഞു.

ആത്‌മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ രാജൻ. ആശുപത്രിയിൽ വച്ച് മകനെടുത്ത വീഡിയോയിലാണ് തീ പിടിക്കാൻ കാരണം പോലീസിന്റെ ഇടപെടലാണെന്ന് രാജൻ ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് പോലീസും കോടതിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരും എത്തുന്നത്.

ഭക്ഷണം മുഴുവനായി കഴിക്കാൻ പോലും സമ്മതിച്ചില്ല. പോവാൻ മറ്റൊരിടമില്ലെന്നും പെട്ടന്ന് ഇറങ്ങി പോവാൻ പറഞ്ഞപ്പോൾ പെട്രോൾ ഒഴിച്ചതാണെന്നും രാജൻ പറയുന്നു. തീ കൊളുത്തുമെന്ന് പറഞ്ഞാൽ പോലീസും ഉദ്യോഗസ്‌ഥരും മടങ്ങി പോവുമെന്നാണ് കരുതിയതെന്നും രാജൻ പറഞ്ഞു. അതേസമയം രാജനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്നും ആരോപണം തെറ്റാണെന്നുമാണ് പോലീസ് പറയുന്നത്.

രാജനും അയല്‍വാസിയായ വസന്തുമായി വസ്‌തു തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും വസന്തിന് അനുകൂലമായി വിധി വന്നു. തർക്ക ഭൂമിയിൽ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാനായിരുന്നു കോടതി ഉത്തരവ്. ഇതേതുടര്‍ന്ന് ഉദ്യോഗസ്‌ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയ സന്ദര്‍ഭത്തിലാണ് ആത്‍മഹത്യാ ശ്രമമുണ്ടായത്.

പൊള്ളലേറ്റ രാജന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭാര്യ അമ്പിളിക്കും സാരമായി പൊള്ളലേറ്റിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു.

Also Read:  പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE