മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിച്ചു നീക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
അപകടം നടന്ന സ്ഥലത്ത് നിന്നും വിമാനം മാറ്റാനുള്ള നീക്കാമായിരുന്നു തുടക്കത്തില്‍. ഇതിനായി റണ്‍വേയുടെ തെക്ക് ഭാഗത്തായി സിഐഎസ്എഫ് ബാരക്കിന് പ്രത്യേകം പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നിലവില്‍ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വെച്ച് തന്നെ പൊളിച്ചു മാറ്റാമെന്ന തീരുമാനത്തില്‍ എത്തിയത്.
ആഗസ്‌റ്റ് 7-നാണ് ദുബായില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 30 അടി താഴ്‌ചയിലേക്ക് പതിച്ചത്. വീഴ്‌ചയുടെ ആഘാതത്തില്‍ വിമാനം രണ്ട് ഭാഗങ്ങളായി അടർന്നു മാറിയിരുന്നു.
More Malappuram News: വീട് നിർമ്മാണത്തിനായി മാറ്റിവെച്ച സാധനങ്ങൾ അഭയകേന്ദ്രത്തിന് നൽകി ഒരു “മനുഷ്യൻ”