ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്.
കോവിഡ് മൂലം പുറത്തിരുന്ന എല്ലാ താരങ്ങളും തിരികെയെത്തിയത് ഇന്ത്യയ്‌ക്ക് ആത്‌മവിശ്വാസം പകരുന്നുണ്ട്. ഇതുവരെ ഒറ്റ മൽസരം പോലും തോല്‍ക്കാതെ സെമിയിലേക്ക് മുന്നേറിയ യാഷ് ധുല്ലിനും സംഘത്തിനും ഓസീസിനെ കൂടി മറികടന്നാൽ ഫൈനലിലേക്ക് മുന്നേറാം.
നേരത്തെ ആറ് തവണയാണ് ഇന്ത്യയും ഓസീസും മുഖാമുഖം വന്നത്. ഇതില്‍ നാല് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അതേസമയം ഇന്ത്യ ബംഗ്ളാദേശിനെയും ഓസ്‌ട്രേലിയ പാകിസ്‌ഥാനെയും തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗ് സെമിയിലേക്ക് കടന്നത്.
കോവിഡ് മൂലം പുറത്തിരുന്ന നിഷാന്ത് സിന്ധു കൂടി ഇപ്പോൾ ടീമിനൊപ്പം ചേര്‍ന്നത് ഇന്ത്യയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. നായകന്‍ യാഷ് ധുല്‍, ഹര്‍ണൂര്‍ സിങ്, അങ്ക്രിഷ് രഘുവംശി, രാജ് ബവ തുടങ്ങിയവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. പേസര്‍ രവി കുമാറും സ്‌പിന്നര്‍ വിക്കി ഓസ്‌ത്‌വാല്‍ എന്നിവരുള്‍പ്പെടുന്ന ബൗളിങ് പടയും മികച്ച പ്രകടനമാണ് കാഴ്‌ച വെക്കുന്നത്.
Most Read: തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ