തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട് കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്.
വെള്ളക്കെട്ടൊഴിയാത്ത പാടത്ത് കതിരിട്ട നെല്ല് മുളപൊട്ടിത്തുടങ്ങി. അന്തിക്കാട് കോൾപ്പടവിൽ മാത്രം ഇരുനൂറ് ഹെക്‌ടറോളം കൃഷിനാശമുണ്ടായിട്ടുണ്ട്.
തൃശൂർ ജില്ലയിൽ മാത്രം ആകെ നഷ്‌ടം എട്ട് കോടിയിലധികം വരുമെന്നാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന നെൽച്ചെടികൾ കൊയ്‌തെടുക്കാനുള്ള ശ്രമമാണ് കർഷകർ നടത്തുന്നത്. നെൽ വയലിലെ വെള്ളക്കെട്ട് ഒഴിയാത്തതാണ് പ്രതിസന്ധി.
അതേസമയം, ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്‌ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read Also: തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും