അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം

By Staff Reporter, Malabar News
Paddy Damage Due To The Heavy Rain In Palakkad
Representational Image
Ajwa Travels

തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട്‌ കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്.

വെള്ളക്കെട്ടൊഴിയാത്ത പാടത്ത് കതിരിട്ട നെല്ല് മുളപൊട്ടിത്തുടങ്ങി. അന്തിക്കാട് കോൾപ്പടവിൽ മാത്രം ഇരുനൂറ് ഹെക്‌ടറോളം കൃഷിനാശമുണ്ടായിട്ടുണ്ട്.

തൃശൂർ ജില്ലയിൽ മാത്രം ആകെ നഷ്‌ടം എട്ട്‌ കോടിയിലധികം വരുമെന്നാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന നെൽച്ചെടികൾ കൊയ്‌തെടുക്കാനുള്ള ശ്രമമാണ് കർഷകർ നടത്തുന്നത്. നെൽ വയലിലെ വെള്ളക്കെട്ട് ഒഴിയാത്തതാണ് പ്രതിസന്ധി.

അതേസമയം, ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്‌ഥാനത്ത്‌ ഇന്ന് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read Also: തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE