ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്‌തി ദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്.
അസംഗഢിലെ എംപി സ്‌ഥാനം നിലനിര്‍ത്താൻ വേണ്ടിയാണു അഖിലേഷ് എംഎല്‍എ സ്‌ഥാനം രാജിവെക്കുന്നത്. റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു അഖിലേഷ് കര്‍ഹാലില്‍ നിന്നും തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്. കേന്ദ്രമന്ത്രി എസ്‌പി സിംഗ് ബാഗേലിനെ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അഖിലേഷ് തകര്‍ത്തത്.
കര്‍ഹാലില്‍ മാത്രമല്ല, അഖിലേഷിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഢിലെ പത്തില്‍ പത്ത് നിയമസഭാ സീറ്റിലും വമ്പിച്ച വിജയമാണ് എസ്‌പി സ്‌ഥാനാർഥികള്‍ നേടിയത്. അഖിലേഷ് മാറി നിൽക്കുന്നതോടെ പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് ഇനിയാര് എന്ന ചോദ്യമാണുയരുന്നത്.
മുന്നണിയിലെ മറ്റൊരു മുതിർന്ന നേതാവായ ശിവ്പാൽ യാദവിനാണ് കൂടുതൽ സാധ്യത. അഖിലേഷിന്റെ ബന്ധു കൂടിയായ ശിവ്പാൽ യാദവ് തന്നെ പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് എത്തുമെന്ന് സൂചനകൾ പുറത്തുവന്നിട്ടുണ്ട്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: എച്ച്എൽഎൽ ലേലം; മോദിയ്‌ക്ക് കത്തയച്ച് പിണറായി വിജയൻ