റിയാദ്: ഹജ്‌ജ് തീർഥാടനത്തിന്റെ ഭാഗമായി 26,445 ഇന്ത്യക്കാർ സൗദി അറേബ്യയിലെത്തി. മലയാളികൾ ഉൾപ്പടെയാണ് ഇത്രയും പേർ ഹജ്‌ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഇവരിൽ 23,919 പേർ മദീനയിലും 2,526 പേർ മക്കയിലുമാണുള്ളത്.
കേന്ദ്ര ഹജ് കമ്മിറ്റി വഴി മീദനയിൽ നിന്ന് മക്കയിലെത്തിയ തീർഥാർടകർ ആദ്യ ഉംറ നിർവഹിച്ച നിർവൃതിയിൽ ചരിത്ര പ്രസിദ്ധ സ്‌ഥലങ്ങൾ സന്ദർശിച്ചു വരികയാണ്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കൂടുതൽ ഉംറ നിർവഹിക്കാനുള്ള തയാറെടുപ്പിലാണ് തീർഥാടകർ.
മദീനയിൽ നേരിട്ട് എത്തുന്ന തീർഥാടകർ പ്രവാചക പള്ളിയും ചരിത്ര പ്രസിദ്ധ സ്‌ഥലങ്ങളിലും സന്ദർശിച്ച ശേഷം 8ആം ദിവസം മക്കയിലെത്തും. മദീനയിലുള്ള മുഴുവൻ തീർഥാടകരും ഹജ്‌ജ് കർമത്തിനായി 28നകം മക്കയിലെത്തും. ജിദ്ദയിൽ നേരിട്ടെത്തുന്ന തീർഥാടകർ ഹജ്‌ജിന് ശേഷമാകും മദീന സന്ദർശിക്കുക.
Read also: രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും