താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു

പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

താമരശേരി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്‌ച വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്‌റ്റലിൽ നിന്നിറങ്ങിയത്. തിരിച്ചു ഹോസ്‌റ്റലിൽ എത്താത്തതിനെ തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വീട്ടിൽ വിളിച്ചു അന്വേഷിച്ചു. എന്നാൽ, പെൺകുട്ടി വീട്ടിൽ എത്തിയില്ലെന്ന് മാതാപിതാക്കൾ അധികൃതരെ അറിയിച്ചു.

ഇതോടെ, പിതാവ് പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ തന്നെ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി സ്‌ഥിരീകരിച്ചു.

വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചു താമരശേരി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Most Read: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE