തൃശൂർ: കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അതിനായി പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നും എഡിജിപി അറിയിച്ചു. മരം മുറിക്കൽ കേസുകളുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ ഉന്നതലതല അന്വേഷണ സംഘം തൃശൂർ പോലീസ് അക്കാദമിയിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പോലീസ് കൺട്രോൾ റൂം തുറന്നു. പോലീസ്, വനം വകുപ്പ് എന്നിവർ സംയുക്‌തമായാണ് കൺട്രോൾ റൂം തുറന്നത്. മരം മുറിക്കൽ സംബന്ധിച്ച പരാതികൾ ഇ-മെയിൽ മുഖേനയും ബന്ധപ്പെട്ടവരെ അറിയിക്കാം.
വയനാട് മുട്ടിൽ മരംമുറിക്കൽ കേസ് പോലീസ്, വനം, വിജിലൻസ് ഉദ്യോഗസ്‌ഥർ സംയുക്‌തമായി അന്വേഷിക്കും. നിലവിലെ വനംവകുപ്പിന്റെ അന്വേഷണം സമാന്തരമായി തുടരാനും യോഗത്തിൽ തീരുമാനമായി. അന്വേഷണസംഘം നാളെ സംഭവ സ്‌ഥലം സന്ദർശിക്കും. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ്.
Read Also: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചേക്കും; മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു