ലണ്ടൻ: ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5, ബ്രിട്ടീഷ് വാക്‌സിനായ ആസ്‌ട്രാസെനാകയുടെ ബ്ളൂ പ്രിന്റ് പകർത്തി ഉണ്ടാക്കിയതാണെന്ന് ആരോപണം. യുകെയിലെ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിലാണ് ഈ വിവരം പുറത്തുവിട്ടത്.
പുടിന്റെ ചാരൻ ഈ ബ്ളൂപ്രിന്റ് മോഷ്‌ടിക്കാൻ വേണ്ടി ആസ്‌ട്രാസെനാക്കയിൽ കയറിക്കൂടിയെന്നും, ഈ ബ്ളൂപ്രിന്റ് ഉപയോഗിച്ചാണ് കോവിഷീൽഡുമായി അവിശ്വനീയമായ സാമ്യതകളുള്ള സ്‌പുട്‌നിക് വാക്‌സിൻ റഷ്യ വികസിപ്പിച്ചെടുത്തത് എന്നതിന് വ്യക്‌തമായ തെളിവുകളുണ്ടെന്നും ഇവർ പറയുന്നു.
ഹോം ഓഫിസ് മിനിസ്‌റ്ററായ ഡാമിയൻ ഹൈൻഡ്‌സ് വാർത്ത സ്‌ഥിരീകരിച്ചില്ലെങ്കിലും നിഷേധിക്കാനും തയ്യാറായില്ല. മാർച്ച് 2020 മുതൽക്ക് തന്നെ റഷ്യയുടെ സൈബർ ചാരൻമാർ ഓക്‌സ്‌ഫോർഡിന്റെ സെർവറുകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും ഡെയ്‌ലി മെയിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിലിൽ മനുഷ്യരിൽ ട്രയലുകൾ നടത്താൻ പോവുന്ന കാര്യം ആസ്ട്രാസെനാക പ്രഖ്യാപിച്ചതിന് പിന്നാലെ, തൊട്ടടുത്ത മാസം തന്നെ റഷ്യ തങ്ങൾ പുതിയ ഒരു വാക്‌സിൻ കണ്ടുപിടിച്ചു കഴിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇരു വാക്‌സിനുകളും തമ്മിലുള്ള സാമ്യത ഏറെ ചർച്ചയായിരുന്നു.
Read Also: കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ