ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ അംഗീകരിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയുമാണ് മറുഭാഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തെയാവും ഇവർക്ക് നേരിടേണ്ടി വരിക. ഒക്‌ടോബർ 28-നാണ് ആദ്യഘട്ട പോളിങ് ബീഹാറിൽ നടക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനും ഉള്ള കമ്മിറ്റി, പ്രചരണം, മാദ്ധ്യമ വിഭാഗം, പൊതുകാര്യങ്ങൾ, നിയമപരമായ ആവശ്യങ്ങൾക്കുള്ള സമിതി എന്നിവയാണ് രൂപീകരിച്ചത്. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാക്കൾക്കാണ് പരിഗണന നൽകിയിട്ടുള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്.
രാഹുലിന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസ് അർപ്പിക്കുന്ന വിശ്വാസമാണ് പ്രകടമാകുന്നതെന്ന് വിലയിരുത്തലുണ്ട്. രൺദീപ് സുർജൻ വാല, മോഹൻ പ്രകാശ്, സഞ്ജയ് നിരുപം, ജയ മിശ്ര തുടങ്ങിയവർ വിവിധ കമ്മിറ്റികളിൽ സ്‌ഥാനം വഹിക്കുന്നുണ്ട്.
Read Also: ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍