‘വാക്‌സിനേഷന് തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; അസം ആരോഗ്യ മന്ത്രി

By Staff Reporter, Malabar News
MALABARNEWS-HIMANTA
Himanta Biswas Sarma
Ajwa Travels

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിക്കും ജൂലായിക്കും ഇടയില്‍ വാക്‌സിനേഷന്‍ പദ്ധതിക്കായി തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികള്‍ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടിരുന്നു, കൂടുതലും വാക്‌സിനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആറോ എഴോ വാക്‌സിനുകള്‍ സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്നും വാക്‌സിനേഷന്‍ ഏതെങ്കിലും പ്രത്യേക ഒന്നിന് പ്രാധാന്യം നല്‍കി ആയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇതിനെക്കുറിച്ച് വ്യക്‌തമാക്കിയിരുന്നു.

അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒന്നിലധികം വാക്‌സിനുകള്‍ സര്‍ക്കാര്‍ പരിഗണയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE