ന്യൂ ഡെല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഡോക് ലാം സംഭവത്തിന് ശേഷം ചൈന വന്‍ തോതില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 13-ലധികം പുതിയ സൈനിക കേന്ദ്രങ്ങളും, 3 എയര്‍ ബേസുകളും , 5 സ്ഥിരം ഹെലിപോര്‍ട്ടുകളും നിയന്ത്രണ രേഖക്ക് സമീപം പണി കഴിച്ചതായാണ് വിവരങ്ങള്‍. 2017-ലെ ഡോക് ലാം സംഭവത്തിനു ശേഷമാണ് ഇത്തരം നടപടികളിലേക്ക് ചൈനീസ് ഭരണകൂടം തിരിഞ്ഞത്. ആഗോള സുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സ്ട്രാറ്റ് ഫോര്‍ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഈ വര്‍ഷം മെയിൽ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സേന മേഖലയില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹെലിപോര്‍ട്ടുകളാണ് രാജ്യം പുതുതായി നിര്‍മ്മിച്ചത്.
‘ 2017-ലെ ഡോക് ലാം പ്രതിസന്ധിക്ക് ശേഷം ചൈന തങ്ങളുടെ നയം പൂര്‍ണമായും മാറ്റുകയായിരുന്നു, മേഖലയിലെ സൈനിക ശേഷി ഇരട്ടിയാക്കാനാണ് അവര്‍ തീരുമാനിച്ചത്, ഇതിന്റെ ഭാഗമായി മൂന്ന് വർഷത്തിനിടയിൽ നിയന്ത്രണ മേഖലക്ക് അരികിലായി കൂടുതല്‍ കേന്ദ്രങ്ങള്‍ ചൈന സ്ഥാപിച്ചത് ‘ റിപ്പോട്ടില്‍ പറയുന്നു.
Read Also: അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യമില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവന