ദമ്പതികളുടെ മരണം; പോലീസുകാർക്ക് എതിരെ നടപടിയെടുക്കുമെന്ന് കളക്‌ടർ

By Desk Reporter, Malabar News
neyyattinkara-suicide
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ നവ്‌ജ്യോത് സിംഗ് ഖോസ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്‌ടർ പറഞ്ഞു. കളക്‌ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അച്ഛന് സമീപം അമ്മയെയും സംസ്‌കരിക്കണമെന്ന് മക്കള്‍ കളക്‌ടറോട് ആവശ്യപ്പെട്ടു.

കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി എടുക്കാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടയുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. മൂന്ന് മണിക്കൂറോളം പ്രതിഷേധം തുടർന്നു. വൈകിട്ടോടെ കളക്‌ടർ സ്‌ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. നാട്ടുകാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ കളക്‌ടർ അം​ഗീകരിച്ചതോടെ പ്രതിഷേധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

അതേസമയം, ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ വസന്തയെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. മരിച്ച രാജന്റെ കുടുംബത്തിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് വസന്ത അറിയിച്ചിരുന്നു.

വസ്‌തു വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുകുത്തിക്കുമെന്നും ഭൂമി തന്റേതാണെന്നു തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.

Also Read:  കൊച്ചിയില്‍ വീട്ടുജോലിക്കാരിയുടെ മരണം; പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE