കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കാൻ ഒരുങ്ങി നിൽക്കുന്ന എംപിമാർക്ക് മുന്നിൽ വിചിത്ര നിബന്ധനവെച്ച് ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടം വെച്ചിരിക്കുന്നത്. എംപിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.
എംപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്ട്രേറ്റോ നോട്ടറിയോ അറ്റസ്‌റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ പറയുന്നത്. ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ അപേക്ഷ നിരസിച്ച് കളക്‌ടർ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് കളക്‌ടര്‍ സന്ദർശനാനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകരാൻ കാരണമാകുമെന്ന് കളക്‌ടർ പറയുന്നു. നേരത്തെ സന്ദർശനാനുമതി തേടി കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷയും അധികൃതർ തള്ളിയിരുന്നു.
Most Read: ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതിയായി; രഞ്‌ജി ട്രോഫി നവംബര്‍ 16 മുതല്‍