മഹാരാഷ്‌ട്ര: കോവിഡ് കേസുകള്‍ കുറയുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലും അണ്‍ലോക്കിങ് നടപടികൾ തുടങ്ങാൻ തീരുമാനം. സംസ്‌ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡെൽഹിക്കും ഉത്തർ പ്രദേശിനും പിന്നാലെയാണ് മഹാരാഷ്‌ട്രയും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നത്.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാത്തിൽ താഴെയുള്ള, ആശുപത്രികളില്‍ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയെത്തിയ ജില്ലകളാണ് ഒന്നാംഘട്ടത്തില്‍ അണ്‍ലോക്ക് ചെയ്യുക. ഇവിടങ്ങള്‍ പൂര്‍ണമായി തുറന്നിടാനും സാധാരണ ഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുവദിക്കും.
മാളുകള്‍, തിയേറ്ററുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്‌ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്‌ക്കും നിയന്ത്രണമുണ്ടാകില്ല. ഔറംഗബാദ്, നാസിക് തുടങ്ങി പത്തോളം ജില്ലകളാണ് ആദ്യ ഘട്ടത്തിൽ ഉള്‍പ്പെടുന്നത്.
അതേസമയം സംസ്‌ഥാന തലസ്‌ഥാനമായ മുംബൈയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കുറഞ്ഞാലും നിയന്ത്രണങ്ങളില്‍ പൂര്‍ണമായ ഇളവു നല്‍കേണ്ടെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകൂ.
Malabar News: വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ