ന്യൂഡെൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്‌ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ഹജ്‌ജ് യാത്ര ഉണ്ടാവില്ല. ഹജ്‌ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇക്കുറിയും സൗദിയിലുള്ള സ്വദേശികളും പ്രവാസികൾക്കും മാത്രമാണ് ഹജ്‌ജിന് പോകാനുള്ള അവസരം ഉണ്ടാവുക. വളരെ പരിമിതമായ ആളുകള്‍ക്ക് മാത്രമാകും ഇത്തവണയും അനുമതി.
കഴിഞ്ഞ വര്‍ഷവും സൗദിയില്‍ താമസിക്കുന്ന കുറച്ച് പേര്‍ക്കാണ് അവസരം നല്‍കിയിരുന്നത്. വിദേശികള്‍ ഹജ്‌ജിനായി സൗദിയിലെത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം കടുത്ത തീരുമാനം എടുത്തത്. ഇത് കണക്കിലെടുത്താണ് ഇന്ത്യന്‍ ഹജ്‌ജ് കമ്മിറ്റി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളും റദ്ദാക്കിയതെന്ന് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
Read Also: വാക്‌സിനേഷന് ബുക്കിങും രജിസ്‌ട്രേഷനും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രം