മുംബൈ: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്റ് അനിശ്‌ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് ആറ് ആഴ്‌ചയെങ്കിലും കഴിഞ്ഞേ മൽസരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്‌ബോള്‍ സംഘടനയായ എഐഎഫ്എഫ് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ലീഗിലെ എല്ലാ ക്ളബ്ബുകളെയും അവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.
ടൂര്‍ണമെന്റിനിടെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്‌റ്റാഫുകള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ബയോ ബബിളിനിടയിലും അൻപതിലേറെ താരങ്ങൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് തന്നെ നീട്ടിവെക്കേണ്ട സാഹചര്യം വന്നത്.
അതേസമയം നാല് ആഴ്‌ചയ്‌ക്ക് ശേഷം സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ വീണ്ടും യോഗം ചേരും. അതിനുശേഷമാകും പുതിയ മൽസരക്രമം പ്രഖ്യാപിക്കുക. ഏറ്റവും ചുരുങ്ങിയത് ആറ് ആഴ്‌ചയെങ്കിലും മൽസരങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
പുതിയ സീസണില്‍ ടീമുകള്‍ക്ക് ഓരോ മൽസരങ്ങള്‍ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. അതിനുള്ളില്‍ തന്നെ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടു.
Clubs unanimously agree to postponement of Hero I-League
Read ?? https://t.co/bsSNkQguyf#HeroILeague ? #IndianFootball ⚽️ pic.twitter.com/yBDqxlepbg
— Hero I-League (@ILeagueOfficial) January 3, 2022
നേരത്തെ മൂന്ന് ടീമുകളിലെ അഞ്ച് താരങ്ങൾക്കും ഒരു സപ്പോർട്ട് സ്‌റ്റാഫിനും കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി ആറ് വരെ മൽസരങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ ഐ ലീഗ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ താരങ്ങൾക്ക് രോഗബാധ കണ്ടെത്തിയത്.
Most Read: ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം