വാക്‌സിന്‍; ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 മുന്നണി പോരാളികളും സ്വീകരിച്ചു

By News Desk, Malabar News
Covid Vaccine In Europe
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്.

299 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (35) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 34, ഇടുക്കി 19, കണ്ണൂര്‍ 35, കാസര്‍ഗോഡ് 5, കൊല്ലം 10, കോട്ടയം 25, കോഴിക്കോട് 21, മലപ്പുറം 15, പാലക്കാട് 25, പത്തനംതിട്ട 21, തിരുവനന്തപുരം 20, തൃശൂര്‍ 33, വയനാട് 15 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (551) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 11, എറണാകുളം 551, തിരുവനന്തപുരം 240 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,33,717 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ആകെ 16,236 മുന്നണി പോരാളികളാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മുന്നണി പോരാളികള്‍ (1336) ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത്.

ആലപ്പുഴ 808, എറണാകുളം 1152, ഇടുക്കി 662, കണ്ണൂര്‍ 561, കാസര്‍ഗോഡ് 259, കൊല്ലം 314, കോട്ടയം 949, കോഴിക്കോട് 1026. മലപ്പുറം 832, പാലക്കാട് 776, പത്തനംതിട്ട 776, തിരുവനന്തപുരം 512, തൃശൂര്‍ 1336, വയനാട് 863 എന്നിങ്ങനെയാണ് ഇന്ന് മറ്റ് ജില്ലകളിൽ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

National Image: കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE