ക്ഷേത്ര ദർശനത്തിനിടെ ദളിത് കുടുംബം ആക്രമിക്കപ്പെട്ടു; സമരം പ്രഖ്യാപിച്ച് മേവാനി

By Desk Reporter, Malabar News
Jignesh-Mevani-to-launch-agitation
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിനടുത്തുള്ള നേർ ഗ്രാമത്തിൽ ക്ഷേത്രം സന്ദർശിച്ചതിന് ദളിത് കുടുംബത്തിലെ ആറ് അംഗങ്ങളെ 20ഓളം പേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ സമരം പ്രഖ്യാപിച്ച് എംഎൽഎ ജിഗ്‌നേഷ് മേവാനി. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് മേവാനി ഗുജറാത്തിലെ റാപ്പാറിലെ അമീർ ഗ്രാമത്തിലെത്തി ദളിത് കുടുംബങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കും.

ദലിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് ആരോപിച്ച മേവാനി, എന്തുകൊണ്ടാണ് സർക്കാർ ആക്രമണത്തിന് ശേഷം മാത്രം പ്രവർത്തിക്കുന്നത് എന്നും ചോദിച്ചു. സ്‌ഥലത്തെ എംഎൽഎ പോലും ഒരു ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായ റാപ്പാറിലെ ആക്രമണം എങ്ങനെ സഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.

“ക്ഷേത്രങ്ങളുടെ പേരിൽ രാജ്യമാകെ രാഷ്‌ട്രീയം കളിക്കുന്ന നിങ്ങൾ ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനം നിഷേധിക്കുന്നതിൽ എന്ത് നടപടിയാണെടുത്തത്? കച്ച് ജില്ലയിൽ തന്നെ ദളിതരുടെ 1500ഓളം ഏക്കർ ഭൂമിയാണ് ഉയർന്ന ജാതിക്കാരുടെ കൈവശമുള്ളത്. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങൾ ഒന്നും ചെയ്യുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ദളിതരുടെ ഭൂമിയിൽ നിർമിച്ച ക്ഷേത്രത്തിൽ ഞങ്ങൾ പ്രവേശിക്കും,”- മേവാനി പറഞ്ഞു..

ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് പോലീസും ഭരണനേതൃത്വവും ഭൂമി അതിന്റെ യഥാർഥ ഉടമകൾക്ക് തിരികെ നൽകുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിൽ എവിടെയെങ്കിലും ജാതീയമായ വിവേചനം അനുഭവിക്കുന്നുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും ഗുജറാത്തിലെ എംഎൽഎ കൂടിയായ ജിഗ്‌നേഷ് മേവാനി കൂട്ടിച്ചേർത്തു.

Most Read:  നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE