ന്യൂഡെൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ മുന്‍ ജെഎന്‍യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു. 2019 ഡിസംബറിൽ സർവകലാശാലക്ക് പുറത്തുണ്ടായ അക്രമ സംഭവങ്ങൾക്ക് കാരണം ഷർജീൽ ഇമാമിന്റെ പ്രകോപനപരമായ പ്രസംഗം ആണെന്നാണ് പോലീസ് വാദം.
രാജ്യദ്രോഹം, വിദ്വേഷം ജനിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം 2020 ജനുവരി 25നാണ് ഡെൽഹി പോലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. തുടർന്ന് 2020 ജനുവരി 28ന് ബിഹാറിലെ ജഹാനാബാദിൽ നിന്ന് ഷർജീൽ ഇമാമിനെ അറസ്‌റ്റ് ചെയ്‌തു.
താന്‍ ഒരു തീവ്രവാദിയല്ലെന്ന് 2021 ഒക്‌ടോബറിൽ ജാമ്യാപേക്ഷ പരിഗണിക്കവെ ഷർജീൽ ഇമാം കോടതിയിൽ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ രാജഭരണത്തിന്റെ പ്രഹരമാണെന്നും നിയമ സംവിധാനത്തിലുള്ള ഒരു ജനാധിപത്യ സർക്കാരിന് ഇത്തരത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.
Most Read: യുഎസ് ‘വലിയ വില’ നൽകേണ്ടിവരും; ഒളിമ്പിക്‌സ് നയതന്ത്ര ബഹിഷ്‌കരണത്തിൽ ചൈന