ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ ദിഷാ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട ദിഷയെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്‌തിരുന്നു. തുടർന്നാണ് ദിഷ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിഷയുടെ ഹരജിയിലെ വാദം. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പനജ് ശര്‍മ്മയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എന്നാൽ ഇതിനെ എതിർക്കാനാണ് ഡെൽഹി പോലീസിന്റെ തീരുമാനം.
അതേസമയം ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ ദിഷാ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് വന്നത്. ടൂൾകിറ്റ് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ നിന്നുളള പരിസ്‌ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഡെല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‍തത്.
Read Also: മണ്ണിലലിയുന്ന പ്ളാസ്‌റ്റിക് ബാഗുകളുടെ നിരോധനം റദ്ദാക്കി